കൊച്ചി: അർജന്റീനയുടെ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കലൂർ രാജ്യാന്തര സ്റ്റേഡിയം സ്പോൺസർ ആന്റോ അഗസ്റ്റിന് വിട്ടുനൽകി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് കരാർ പോലും ഒപ്പിടാതെ. ഒരു കരാറും ഇല്ലാതെയാണ് സ്പോൺസർക്ക് സ്റ്റേഡിയം വിട്ടുനൽകി കോടികൾ ചെലവഴിച്ചുള്ള നിർമ്മാണ പ്രവൃത്തികൾ ചെയ്തിരിക്കുന്നത്. ഇത് പൊതുമുതൽ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സംവിധാനങ്ങൾക്കും ജിസിഡിഎക്കും (ഗ്രേറ്റർ കൊച്ചിൻ ഡവലപ്‌മെന്റ് അതോറിറ്റി) സംഭവിച്ച ഗുരുതരമായ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.


